ലൈലത്തുൽ ഖദർ - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Monday, June 4, 2018

ലൈലത്തുൽ ഖദർ

islam pdf malayalam muslim ramadan lailathul qadr റമദാൻ ലൈലത്തുൽ ഖദർ  ആയിരം മാസം തറാവീഹ് വിത്ർ ഖിയാമുൽ ലൈൽ  നിസ്കാരം ഇസ്ലാം മുസ്ലിം .

വിശുദ്ധ ഖുര്‍ആന്റെ അവതരണം ഖദ്‌റിന്റെ രാവിലായിരുന്നുവെന്ന് സൂറത്തുല്‍ ഖദ്‌റില്‍ അല്ലാഹു പറയുന്നുണ്ട്. പല ഘട്ടങ്ങളിലായി അവതരിക്കുകയും 23 വര്‍ഷം കൊണ്ടത് പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്ത ഖുര്‍ആന്റെ അവതരണത്തിനു പ്രാരംഭം കുറിക്കപ്പെട്ടത് ഈ പരിശുദ്ധ രാവിലായിരുന്നു. ആദ്യം ലൗഹുല്‍ മഹ്ഫൂളില്‍ നിന്നു ഖുര്‍ആന്‍ മുഴുവനായി ഒന്നാനാകാശത്തെ ‘ബൈത്തുല്‍ ഇസ്സ’യിലേക്ക് അവതരിച്ചിരുന്നു. ഈ അവതരണം നടന്നതും ലൈലത്തുല്‍ ഖദ്‌റിലാണ്. പിന്നീട് 23 വര്‍ഷത്തനിടയില്‍ ഘട്ടംഘട്ടമായി നബി(സ്വ)ക്ക് അവതരിക്കുകയായിരുന്നു.

ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്‌റിന്റെ പ്രധാന സവിശേഷതകളിലൊന്നാണ് ഭൂമിയില്‍ മലക്കുകളുടെ സാന്നിധ്യം- കേവല സാന്നിധ്യമല്ല; ഭൂമി മലക്കുകളാല്‍ നിബിഢമായിരിക്കും. എല്ലായിടത്തും അവരുടെ നെറ്റിത്തടങ്ങള്‍ പതിഞ്ഞിരിക്കുമെന്നും അവര്‍ സത്യവിശ്വാസികള്‍ക്കായി പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുമെന്നും നബി(സ്വ) പറഞ്ഞിട്ടുണ്ട്. ആകാശം ആസ്ഥാനമായുള്ള മലക്കുകളെ ഭൂമിയില്‍ ആകര്‍ഷിക്കുന്ന പല സംഗതികളുമുണ്ട്. സമ്പന്നര്‍ ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കുന്നതും പിന്നീട് ഇരുവരും ചേര്‍ന്ന് ഇബാദത്തില്‍ കഴിച്ചു കൂട്ടുന്നതുമായ കാഴ്ച ഭൂമിയില്‍ മാത്രം കാണുന്നതാണ്. പാപികളുടെ ദീനരോദനങ്ങളും പശ്ചാതപങ്ങളും കേള്‍ക്കാനും കാണാനും മലക്കുകള്‍ ആഗ്രഹിക്കുന്നുണ്ട്. സര്‍വസത്യവിശ്വാസികളോടും മലക്കുകളന്ന് സലാം പറയുന്നുണ്ടായിരിക്കും.

ആ രാത്രിയില്‍ ശക്തമായ കൊടുങ്കാറ്റോ വമ്പിച്ചപേമാരിയോ ഉണ്ടായിരിക്കുന്നതല്ല. നേരിയ കാറ്റും മഴയുമുണ്ടാവാം. അന്തരീക്ഷം തെളിഞ്ഞതും നക്ഷത്രങ്ങള്‍ കാണപ്പെടുന്നതുമായിരിക്കും.

No comments:

Post a Comment