അല്‍ഖസ്വീദതുല്‍ നുഅ്‌മാനിയ്യ. ഇമാം അബൂ ഹനീഫ ( റ) - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Wednesday, October 30, 2019

അല്‍ഖസ്വീദതുല്‍ നുഅ്‌മാനിയ്യ. ഇമാം അബൂ ഹനീഫ ( റ)


നബി ചരിത്രങ്ങളുടെ ചരിത്രം
ഇമാം അബൂഹനീഫതുല്‍ കൂഫി(റ)യെ പരിചയപ്പെടുത്തേണ്ടതുണ്ടോ? 
അദ്ദേഹത്തിന്റെ ജ്ഞാനവൈപുല്യത്തിനു പ്രമാണമായി ``പണ്ഡിതര്‍ മുഴുക്കെ 
ദീന്‍കാര്യങ്ങളില്‍ അബൂഹനീഫയുടെ ആശ്രിതരാണെ''ന്ന ഇമാം ശാഫി(റ)യുടെ പ്രസ്‌താവന 
മാത്രംമതി. പലിശയാവുമോ എന്നു സന്ദേഹിച്ച്‌ കടം മടക്കി നല്‍കാനുള്ളവന്റെ മരത്തണല്‍ 
ഉപയോഗിക്കാതെ പൊരിവെയിലില്‍ നിന്ന്‌ കഷ്‌ടപ്പെട്ട പരമ ഭക്തന്‍...! പ്രവാചകപ്രേമം 
നിറഞ്ഞു കവിഞ്ഞ ഇമാമുല്‍ അഅ്‌ളമിന്റെ ഹൃദയത്തില്‍ നിന്ന്‌ ഒരു കാവ്യമഞ്‌ജരിയായി 
അത്‌ കുത്തിയൊഴുകി- അല്‍ഖസ്വീദതുല്‍ നുഅ്‌മാനിയ്യ. പ്രേമത്തിന്റെ പാരവശ്യത്തില്‍ 
തന്റെ നായകനോട്‌ അദ്ദേഹം അഭിസംബോധന ചെയ്യുന്നത്‌ ശ്രദ്ധിക്കുക: ``നേതാക്കളുടെ 
നായകാ, അങ്ങയുടെ സംരക്ഷണവും സംതൃപ്‌തിയും കൊതിച്ച്‌ ഞാനിതാ വന്നിരിക്കുന്നു. 
അല്ലാഹുവാണെ, എനിക്ക്‌ അങ്ങയെ മാത്രം കാംക്ഷിക്കുന്ന പ്രേമാതുരമായൊരു 
ഹൃദയമുണ്ടെന്ന്‌ സൃഷ്‌ടിശ്രേഷ്‌ഠരേ, അങ്ങറിഞ്ഞാലും... എന്റെ നായകാ, എന്റെ 
ദൈന്യതകളില്‍ അവിടുന്ന്‌ ശിപാര്‍ശകനാവണം. അങ്ങയുടെ സമൃദ്ധിയില്‍ തല്‍പരനാണു ഞാന്‍. 
അങ്ങയുടെ ഔദാര്യത്തില്‍ കൊതിയുള്ള ഈ അബൂഹനീഫയ്‌ക്ക്‌, താങ്കളല്ലാതെ മറ്റാരുണ്ട്‌? 
അങ്ങുന്ന്‌ ഉന്നതശിപാര്‍ശകനാണല്ലോ, അങ്ങയെ പ്രാപിച്ചവര്‍ക്ക്‌ നേട്ടം ലഭിക്കുകയും 
ചെയ്യും. അതുകൊണ്ട്‌, അങ്ങയുടെ ആതിഥ്യം എനിക്കു ശിപാര്‍ശയാക്കി തന്നീടേണം. നാളെ 
അങ്ങയുടെ കൊടിക്കീഴില്‍ ഒരുമിക്കാമെന്ന പ്രതീക്ഷയുണ്ടെനിക്ക്‌.'' നോക്കൂ, 
നബിസ്‌നേഹത്തിന്റെ തേനൊഴുക്കി പുണ്യറസൂല്‍(സ)യിലേക്ക്‌ അടുത്തുനിന്ന്‌, തന്റെ സര്‍വ 
വിജയങ്ങളുടെയും മുഖ്യകാരണമായി നബിയെ കാണുകയാണ്‌ മഹാന്‍ (http://nizarahmadkv.blogspot.com)


No comments:

Post a Comment