ഈദ് :നോമ്പെടുത്തവന് സ്രഷ്ടാവിന്റെ സമ്മാനം - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Thursday, June 14, 2018

ഈദ് :നോമ്പെടുത്തവന് സ്രഷ്ടാവിന്റെ സമ്മാനം

islam malayalam pdf eid mubarak  ഇസ്ലാം മുസ്ലിം ചെറിയ പെരുന്നാൾ നോമ്പ് റമദാൻ നിസ്കാരം ആഘോഷം
DOWNLOAD PDF
ഒരു സമൂഹത്തിന്റെ സാംസ്കാരിക അടയാളങ്ങളാണ് ആഘോഷങ്ങളില്‍ പ്രതിഫലിക്കുന്നത്. മുസ്ലിമിന്റെ ചലനനിശ്ചലനങ്ങള്‍ പാരത്രിക നന്മയുടെ അളവുകോലില്‍ ബന്ധിതമായതിനാല്‍ ആഘോഷങ്ങള്‍ക്ക് ചില പരിധികളുണ്ട്. ഈദ് സന്തോഷത്തിന്റെ ദിനമാണെന്ന് നബി(സ്വ) പ്രസ്താവിച്ചിട്ടുണ്ട്. നോമ്പുകാരനു രണ്ടു സന്തോഷമാണ്. നോമ്പ് മുറിക്കുമ്പോഴുള്ളതും അല്ലാഹുവിനെ കണ്ടുമുട്ടുമ്പോഴുള്ള സന്തോഷവും. ഈ ഇരട്ടിമധുരമാണ് വിശ്വാസി ഈദില്‍ നുണയുന്നത്. നോമ്പിനു വിരാമമിട്ട് അവന്‍ പ്രഭാതത്തില്‍ തന്നെ അല്ലാഹുവിനെ അഭിമുഖീകരിക്കാന്‍ പെരുന്നാള്‍ നിസ്കാരത്തില്‍ പ്രവേശിക്കുന്നു. റമളാന്‍ വ്രതത്തിലൂടെ ആത്മീയമായും ശാരീരികമായും പുത്തനുണര്‍വ് കൈവരിച്ച വിശ്വാസിക്ക് പെരുന്നാള്‍ അനുഭൂതിക്കുമേല്‍ അനുഭൂതിയാണ്. സന്തോഷത്തിന്റെ പാരമ്യതയില്‍ എത്തിനില്‍ക്കുന്ന അവന്‍ അല്ലാഹുവിനു കണക്കില്ലാത്ത നന്ദി പ്രകടിപ്പിക്കാന്‍ ബാധ്യസ്ഥനാണ്. അനുഗ്രഹദാതാവിനെ വിസ്മരിച്ചുകൊണ്ടുള്ള നിമിഷങ്ങള്‍ അവനെ സംബന്ധിച്ചിടത്തോളം അചിന്ത്യമായിരിക്കും.
അധാര്‍മികതയുടെ കൂത്തരങ്ങാക്കി ആഘോഷങ്ങളുടെ ചൈതന്യം കെടുത്തുന്ന ആഭാസങ്ങള്‍ ഇസ്ലാം അനുവദിക്കുന്നില്ല. ജാഹിലിയ്യ ആഘോഷങ്ങളെ നബി(സ്വ) നിരാകരിക്കാനുള്ള കാരണം അവയിലെ അധാര്‍മിക ചെയ്തികളായിരുന്നു. എന്നാല്‍ ദീനിയ്യായ രീതികളിലൂടെ പെരുന്നാള്‍ ആഘോഷിക്കാന്‍ മതം പ്രോത്സാഹനം നല്‍കുന്നു. അതുകൊണ്ടാണ് ആ ദിവസം ഇസ്ലാം നോമ്പ് നിഷിദ്ധമാക്കിയത്. ഈദുല്‍ ഫിത്വറിലും അള്ഹായിലും നോമ്പനുഷ്ഠിക്കുന്നത് പ്രവാചകര്‍ വിരോധിച്ചിരിക്കുന്നു (ബുഖാരി). ഇസ്ലാമിക ആഘോഷങ്ങളുടെ ആത്യന്തിക ലക്ഷ്യം ഇലാഹീ തൃപ്തിയും പരലോക മോക്ഷവുമാണ്. അവന്റെ ഇഷ്ടദിനമായതിനാല്‍ സുകൃതങ്ങള്‍ക്ക് വര്‍ധിത പ്രതിഫലവും വൈകൃതങ്ങള്‍ക്ക് കടുത്ത ശിക്ഷയും ലഭിക്കും. കാരണം പ്രസ്തുത തിന്മകളില്‍ ധിക്കാരത്തിന്റെയും നിസ്സാരവല്‍ക്കരണത്തിന്റെയും ഭാവം ഉള്‍ച്ചേര്‍ന്നിട്ടുണ്ടാവും.

No comments:

Post a Comment