പുറപ്പെട്ടബുജാഹിലുടൻ
കിബ്ർ പൊങ്കിയെളുന്തിലു ബാസിതമയ്ന്ത്
കുസുമാകസബിട്ടുകൾ
ബൈത്തുമരീറുമെടുത്തിടവെ
മികമികവായ പട്ടുകളാൽ
ഉളമേൽമചട്ടകളും
അരൈനാട ചുട്ടികളും
പലപണിപുതുവായെടുത്തൊരുഹാത്തമിരൾക്കു
പതിത്തിടലായ്..
പള്ളിച്ചെരുവിലിരുന്നും ദര്‍സ് ചൊല്ലിക്കൊടുക്കുന്നതിന്റെ ഒഴിവുവേളകളിലുമാണ് പൂര്‍വ്വികര്‍ പേനയെടുത്തത്. ജനതയുടെ നിരന്തരമായ സമ്പര്‍ക്കമുള്ള പള്ളിപ്പരിസരങ്ങളില്‍ ആശയകൃത്യതയുടെ വിസ്മയം പകര്‍ത്തിവെച്ച് നവോത്ഥാന - സമുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ മറ്റൊരു തുരുത്തുകൂടി അവര്‍ കാണിച്ചുതന്നു. മമ്പുറം തങ്ങള്‍(റ) ഔക്കോയ മുസ്‌ലിയാരോട് കവിത പള്ളി മിഹ്‌റാബില്‍ കുറിച്ചുവെക്കാന്‍ പറഞ്ഞതും നല്ലളം ബീരാന്‍ കവിത ഹൗളിന്റെയടുത്ത് എഴുതിവെച്ചതും ഏതുകാലത്തെ ജനതയുടെ ബോധത്തിലും തങ്ങളുടെ സന്ദേശവാക്യം ഉണ്ടാവണേ എന്ന പ്രാര്‍ത്ഥനയായിരുന്നു. കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത കടമേരി പ്രദേശത്ത് ഒരു പള്ളിയുണ്ട്. അതിന്റെ ഇരുപുറം ചുമരും നിറയെ കവിത എഴുതിവെച്ചതു കാണാം. മസ്ജിദുല്‍ അബിയാത് (പാട്ടുകളുടെ പള്ളി) എന്നാണ് അതിന്റെ പേരുതന്നെ. പ്രാര്‍ത്ഥനകളും ദര്‍ശനങ്ങളും ചരിത്രകൗതുകങ്ങളും നിറഞ്ഞതായിരുന്നു അവരുടെ വരികള്‍. ദാര്‍ശിക ജീര്‍ണതകള്‍ക്ക് എതിരായും ചുറ്റുപാടിന്റെ അരുതായ്മകള്‍ക്ക് എതിരായും അക്ഷരങ്ങളുടെ വിപ്ലവ ഭൂമിക തീര്‍ത്തു അവര്‍. കാവ്യാരംഭത്തിലും അവസാനത്തിലും ദുആകള്‍ എഴുതിവെച്ച് തങ്ങളുടെ ജീവിതനിര്‍വ്വഹണം ഏതു നിമിഷവും ദൈവിക അര്‍പ്പണത്തിലായിരിക്കണമെന്ന വിശുദ്ധമനസ്സ് കാത്തുവെച്ചു(islamonweb.net)
No comments:
Post a Comment