പാപമോചനം തേടാം റമദാന്റെ പുണ്യം നേടാം - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Monday, May 20, 2019

പാപമോചനം തേടാം റമദാന്റെ പുണ്യം നേടാം

നബി ചരിത്രങ്ങളുടെ ചരിത്രം
ഹസന്‍ (റ)എന്നിവരില്‍ നിന്നുളള നിവേദനം  :  ഒരാള്‍ അദ്ദേഹത്തോട് വരള്‍ച്ചയെക്കുറിച്ച് ആവലാതി ബോധിപ്പിച്ചു. അല്ലാഹുവിനോട് ഇസ്തിഗ്ഫാര്‍ ചോദിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. മറ്റൊരാള്‍ ദാരിദ്ര്യത്തെ സമബന്ധിച്ച് പരാതി പറഞ്ഞു. വേറൊരാള്‍ സന്താന ഭാഗ്യമില്ലായ്മയെക്കുറിച്ചാണ് വിഷമം ധരിപ്പിച്ചത്. പിന്നീടൊരാള്‍ കാര്‍ഷിക വിള കുറഞ്ഞതിനെ കുറിച്ചാണ് സങ്കടം അറിയിച്ചത്. എല്ലാ പരാതിക്കാരോടും ഒരേ മറുപടി തന്നെയാണ് അദ്ദേഹം ആവര്‍ത്തിച്ചത്. അല്ലാഹുവിനോട് പാപ മോചനത്തിനായി പ്രാര്‍ത്ഥിക്കുക എന്നതായിരുന്നു ആ മറുപടി. ഇതു കേട്ട റബീഇബ്‌നു സ്വബീഹ് ചോദിച്ചു, വ്യത്യസ്ഥ പരാതിയുമായി വന്നവരോടെല്ലാം ഒരേ പരിഹാരം തന്നെയാണല്ലോ അങ്ങ് നിര്‍ദ്ദേശിച്ചത്. അതിന്റെ കാരണം എന്താണ്? അപ്പോള്‍ ഹസന്‍(റ) സൂറത്ത് നൂഹിലെ 10 മുതല്‍ 12 കൂടിയ വചനങ്ങള്‍ പാരായണം ചെയ്തു കേള്‍പ്പിച്ചു. നിങ്ങള്‍ നാഥനോട് ഇസ്തിഗ്ഫാര്‍ നടത്തുക, അവന്‍ ധാരാളമായി പാപങ്ങള്‍ പൊറുക്കുന്നവനാണ്. നിങ്ങള്‍ക്കവന്‍ മഴ വര്‍ഷിപ്പിക്കും, സമ്പത്തും സന്താനങ്ങളും കൊണ്ട് അനുഗ്രഹിക്കും. ആരാമങ്ങളും അരുവികളും സംവിധാനിച്ച് തരികയും ചെയ്യുന്നതാണ്.  (വി.ഖുര്‍ആന്‍ 71.10.12)
അതെ, ഇസ്തിഗ്ഫാറിലൂടെ പാപമോചനം മാത്രമല്ല നേടാവുന്നത്, മറിച്ച് മഴ ലഭിക്കുന്നതിനും, ദാരിദ്ര്യം മാറുന്നതിനും, സന്താന ഭാഗ്യത്തിനും, ഭൗതീക സുഭിക്ഷതയ്ക്കും നമ്മുടെ ഇസ്തിഗ്ഫാര്‍ നിമിത്തമാകും . റമദാനിലെ രണ്ടാമത്തെ പത്ത് പാപമോചനം നേടാനുള്ള  സുവര്‍ണാവസരമാണ്. ഇത് പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഓരോ സത്യവിശ്വാസിയുടെയും ലക്ഷ്യം. അല്ലാഹു നമ്മുടെ പാപങ്ങള്‍ പൊറുത്തു തരികയും ഭൗതീകമായും പാരത്രികമായും എല്ലാ നന്മകളും നല്‍കി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ. ആമീന്‍… (മാഹീന്‍ അബൂബക്കര്‍ : suprabhaatham.com)

No comments:

Post a Comment