മദീനാപള്ളിയുടെ
ചെരുവില്‍ ജീവിച്ചിരുന്ന ഫഖീറുകളായ
സ്വഹാബികളെപ്പറ്റി ഖുര്‍ആന്‍
പറഞ്ഞു: ''അവിടെ പൗരുഷമുള്ള വ്യക്തികളുണ്ട്. പരിശുദ്ധിയെ സ്‌നേഹിക്കുന്നവരാണവര്‍. ശുദ്ധിയുള്ളവരെ
അല്ലാഹു സ്‌നേഹിക്കുന്നു'' (സൂറത്തു തൗബ-108).
അശുദ്ധിയോ
അഴുക്കോ ബാധിച്ചാല്‍ ഉടനെ വെള്ളമുപയോഗിച്ച് ശുദ്ധീകരിക്കുന്ന
സ്വഭാവക്കാരായിരുന്നു അവര്‍. അതുകൊണ്ടാണ്
അവരെ 'പരിശുദ്ധിയെ
സ്‌നേഹിക്കുന്നവര്‍' എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ചതെന്ന്
ചില മുഫസ്സിറുകള്‍ (ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍) പറയുന്നു.( അവാരിഫുല്‍ മആരിഫ്)
കല്ലുകൊണ്ട്
്യുശൗച്യം ചെയ്താല്‍ മതിയെന്ന് നബികരീം(സ്വ) അവരോട് മുമ്പ് അരുളിയിരുന്നു. എന്നിട്ടും അവര്‍ വെള്ളം തന്നെ
ഉപയോഗിച്ചിരുന്നതുകൊണ്ടാണ് ഈ വിശേഷണം അവര്‍ക്ക് ലഭിച്ചത്. ഈ ആയത്ത് അവതരിച്ച ശേഷം
ഖുബാ നിവാസികളായ സ്വഹാബികളെപ്പോലെ മറ്റെല്ലാവരും വെള്ളം തന്നെ
ശൗച്യത്തിനുപയോഗിച്ചുവന്നു.
വിസർജന
സ്ഥലത്ത് പ്രവേശിക്കുമ്പോള്‍ ധാരാളം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പിശാചിന്റെ
കൂടാരത്തിലേക്കാണ് പ്രവേഷിക്കുന്നതെന്ന് ഓര്മ വേണം. ദിക്റുകള്‍ ചൊല്ലുകയും നാഥനോട്
കാവല്‍ ചോദിക്കുകയും വേണം. അവിടേക്ക് ബഹുമാനിക്കപ്പെടുന്ന വസ്തുക്കളൊന്നും
പ്രവേശിപ്പിക്കരുത്. അവിടെ അധിക സമയം കഴിച്ചു കൂടുകയും അരുത്. ഇന്ന്‍ ചില ആളുകള്‍ മൊബൈലും പുസ്തകങ്ങളൊക്കെ
വിസര്‍ജന സ്ഥലത്തേക്ക് കൊണ്ട് പോവുന്നത് കാണാം. തികഞ്ഞ മര്യാദ കേടു തന്നെ.
മിക്കവാറും മിക്ക ആളുകളുടെ മൊബൈലിലും ഖുര്‍ആന്‍ ഉണ്ടാവും. അത് കൊണ്ട് തന്നെ അത്തരം പ്രവര്‍ത്തികള്‍ തിരു സുന്നത്തിന്
എതിര് പ്രവര്‍ത്തിക്കുന്നതോടൊപ്പം ഖുര്‍ആനിനെ അനാദരിക്കലും കൂടിയാവും.
No comments:
Post a Comment